ഡെങ്കിപ്പനി ബാധിച്ച് മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് ലക്ഷംവീട് കോളനിയിലെ കനകമ്മയെ സംസ്കരിച്ചത് വിടിനു മുന്നിലെ ചവിട്ടുപടിയോട് ചേർന്ന്. പഞ്ചായത്തിൽ പൊതുശ്മശാനമില്ലാത്തതിനാലാണ് കനകമ്മ പടി കടക്കാതെ യാത്രയായത്. െഡങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യാനാണ് ഞങ്ങൾ കൂരാച്ചുണ്ട് പൂവ്വത്തും പൊയ്യിൽ ലക്ഷംവീട് കോളനിയിൽ എത്തിയത്. പക്ഷേ അവിെട ഞങ്ങളെ കാത്തിരുന്നത് അതിദയനീയമായ മറ്റൊരു കാഴ്ച. പനി
ബാധിച്ച് മരിച്ച കനകമ്മയ്ക്ക് ചിതയൊരുക്കാൻ സ്ഥമില്ലാതെ ബന്ധുക്കൾ വലയുന്നു. ഒടുവിൽ വീടിന്റെ പൂമുഖത്തോട് ചേർന്ന് മുറ്റത്ത് തന്നെ ചിതയൊരുക്കാൻ തീരുമാനിച്ചു. ആകെയുള്ള അഞ്ചു സെന്റിൽ വീട് കഴിഞ്ഞുള്ള ചെറുമുറ്റത്ത് കനകമ്മയ്ക്ക് അന്തയനിദ്രയൊരുങ്ങി.
പഞ്ചായത്തിൽ പൊതുശ്മശാനം എന്ന ആവശ്യത്തിന് രണ്ടരപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 15 വർഷം മുമ്പ് വട്ടച്ചിറയിൽ രണ്ടേക്കർ സ്ഥലം സർക്കാർ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ശ്മശാന നിർമ്മാണത്തിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും പ്രാദേശിക പ്രതിഷേധത്തിൽ ശ്മാശാന പദ്ധതി കടലാസിൽ ഒതുങ്ങി. കലക്ട്രേറ്റിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻതന്നെ അുവദിച്ച സ്ഥലത്ത് വൈദ്യുതി ശ്മശാനം സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്. കനകമ്മയുടെ കഥ ഒന്നുമാത്രം സംസ്ക്കരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് വീടിന്റെ അടുക്കളവരെപ്പൊളിച്ച് നിരവധിപ്പേർക്കാണ് കൂരാച്ചുണ്ടിൽ ചിതയൊരുക്കിയിട്ടുള്ളത്.