പാലക്കാട് ഗോവിന്ദാപുരത്ത് സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ നെന്മാറ എംഎൽഎ കെ.ബാബു നടത്തിയ പരാമർശം വിവാദമായി. കോളനിയിലുളളവർ മദ്യപിക്കുന്നവരാണെന്നായിരുന്നു എം.എൽ.എയുടെ പ്രസംഗം. അംബേദ്കർ കോളനിയിൽ ജാതീയമായ വേർതിരിവ് ഉണ്ടെന്ന് വരുത്താൻ കോൺഗ്രസുകാർ ശ്രമിക്കുകയാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
അംബേദ്കർ കോളനിയിലെ പിന്നാക്കവിഭാഗക്കാരുടെ പേരെടുത്തുപറയാതെയാണ് എംഎൽഎ കോളനിയുളളവരെ ആക്ഷേപിച്ചത്. കോൺഗ്രസുകാരായ ചിലർ കോളനിയിൽ ഭിന്നതയുണ്ടാക്കുന്നു. മുന്നോക്കപിന്നാക്ക വിഭാഗമെന്ന വേർതിരിവ് സൃഷ്ടിക്കുകയാണെന്നും സിപിഎമ്മിന്റെ രാഷ്ട്രീയവിശദീകരണയോഗത്തിൽ വിമർശനം. കുടിവെളളം എടുക്കുന്നതിലും വഴിനടക്കുന്നതിലും ജാതീയമായി വേർതിരിവുണ്ടെന്നാണ് കോളനിയിലെ ഒരു വിഭാഗത്തിന്റെ പരാതി. വീടുനിർമാണത്തിന് സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
കോൺഗ്രസ് വിഷയം ഏറ്റെടുക്കുകയും വിടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ മിശ്രഭോജനം നടത്തുകയും ചെയ്തതോടെയാണ് സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചത്. ജാതിവിവേചനം ഇപ്പോൾ രാഷ്ട്രീയതർക്കമായി മാറിയതിനാൽ കോളനിയൽ പൊലീസ് കാവലും ഏർപ്പെടുത്തി