വയനാട്ടിലെ മിനി അംഗന്‍വാടികളുടെ പ്രവര്‍ത്തനം അധ്യാപകരുടെ വീടുകളിലും വാടകകെട്ടിടത്തിലും. ജില്ലയില്‍ ആകെയുള്ള നാൽപത്തിരണ്ട് അംഗന്‍വാടികളിൽ മുപ്പത്തിരണ്ടിനും സ്വന്തമായി കെട്ടിടമില്ല. മിക്കതും പ്രവർത്തിക്കുന്നത് ആദിവാസി കോളനികളിലാണ്.
ബത്തേരി ഈരംകൊല്ലി കോളനിയിലെ ഷേർളി ടീച്ചർ രാവിലെയിറങ്ങി കോളനിയിലെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരും. കോളനിയിൽതന്നെയുള്ള ടീച്ചറുടെ മൂന്ന് മുറി വീടാണ് ഈ കുട്ടികളുടെ അങ്കണവാടി. നിന്ന് തിരിയാൻ ഇടമില്ലാത്ത വീട്ടിലിരുത്തിയാണ് കുട്ടികൾക്ക് അറിവിന്റെ ബാലപഠങ്ങൾ പറഞ്ഞുനൽകുന്നത്.
ആകെ പത്ത് കുട്ടികളുണ്ട്. എല്ലാവരും ക്ലാസിലെത്തിയാൽ ടീച്ചർ കുറച്ച് ബുദ്ധിമുട്ടും. കാരണം പത്ത് പേർക്ക് ഒരുമിച്ചിരിക്കാൻ ഇവിടെ സ്ഥലമില്ല. പഠിപ്പിക്കുന്നതിനിടയിൽ കുട്ടികൾക്കുള്ള ആഹാരവും പാകം ചെയ്ത് നൽകണം. മിനി അങ്കണവാടികളിൽ ആയമാരും ഉണ്ടാകില്ല.
അങ്കണവാടിയുടെ ബോർഡ് സ്ഥാപിക്കാനും ഇടമില്ല. തദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലം വാങ്ങി നൽകിയാൽ കെട്ടിടം നിർമിച്ചു നൽകാമെന്ന നിലപാടിലാണ് സാമൂഹ്യനീതിവകുപ്പ്.