കണ്ണൂർ മയ്യിൽ കരിങ്കൽകുഴിയിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം സി.പി.എം കോളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് സി.പി.ഐ ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തി.
കരിങ്കൽ കുഴിയിലെ സി പി ഐ കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസാണ് പൂർണമായും അടിച്ചു തകർത്തത്. ഓഫീസ് ഉപകരങ്ങളും മറ്റും പുറത്തെറിഞ്ഞ നിലയിലാണ്. എ.ഐ.എസ.എഫ് പരിപാടിയുടെ ചുമർഎഴുത്ത് നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അക്രമ സംഭവങ്ങളുടെ തുടക്കം.ഇരുപതോളം വരുന്ന സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി പി ഐ കുറ്റപ്പെടുത്തി.
കൊളച്ചേരി സി പി എം ലോക്കൽ കമ്മിറ്റി ഓഫിസിനു നേർക്കും കല്ലേറുണ്ടായി. അക്രമിക്കപ്പെട്ട സി.പി.എം സി.പി.ഐ ഓഫീസുകൾ പി.ജയരാജൻ സന്ദർശിച്ചു.
കരിങ്കൽകുഴിയിൽ മുമ്പും സി.പി.ഐ ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇരു പാർട്ടികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലീസ് കേസെടുത്തു.