കോഴിക്കോട് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ ക്രാഫ്റ്റ് അക്കാദമിയുടെ ശിലാസ്ഥാപനം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിർവ്വഹിച്ചു. രണ്ടാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കരകൗശല അക്കാദമിയ്ക്കായി ഒമ്പത് കോടി തൊണ്ണൂറ് ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
പ്രതിവർഷം രണ്ടായിരം വിദ്യാർഥികൾക്ക് കരകൗശല പരീശിലനം നൽകാൻ അക്കാദമിയ്ക്ക് സാധിക്കും.പരമ്പരാഗത കരകൗശല നിർമ്മാണത്തിന് പുറമെ മറുനാടൻ നിർമ്മാണ രീതികളും പരിശീലിപ്പിക്കുന്നതിലൂടെ െമച്ചപ്പെട്ട തൊഴില്‍ ലഭ്യത ഉറപ്പാക്കാനാകും.വയനാട് ബേക്കൽ കാപ്പാട് എന്നീ മലബാറിലെ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് കരകൗശല ഗ്രാമത്തിൽ പ്രത്യേക ടൂറിസം പാക്കേജ് നടപ്പാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്ര കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കരകൗശല വസ്തുക്കളുടെ നിർ്മ്മാണവും പ്രദർശനവും തേടി പ്രതിവർഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ക്രാഫ്റ്റ് വില്ലേജിലെത്തുന്നത്,ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനെ രാജ്യാന്തര വിനോദസഞ്ചാര േമഖലയായി ഉയർത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കെ ദാസൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു.