ഇടിമിന്നലേറ്റുണ്ടായ അഗ്നിബാധയിൽ കാസർകോട് ഗവണ്‍മെന്റ് കോളേജിലെ കമ്പ്യൂട്ടർ ലാബ് പൂർണമായിട്ടും കത്തി നശിച്ചു. അരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ലാബ് ഇല്ലാതായതോടെ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ പഠനം മുടങ്ങി.
ഇന്നല വൈകീട്ടാണ് കോളേജിനെ പിടിച്ചുകുലുക്കിയ ഇടിമിന്നലുണ്ടായത്. ക്ലാസ് കഴിഞ്ഞ് ലാബ് അടച്ചതിന് ശേഷമായിരുന്നു തീപിടിത്തം. മിന്നലിനെ തുടർന്നുണ്ടായ വൈദ്യുതി പ്രാവാഹത്തിൽ സർക്യൂട്ട് ബ്രേക്കറിന് തീപിടിക്കുകയായിരുന്നു.തീ നെറ്റ് വർക്കിങ് സംവിധാനങ്ങളിലേക്ക് പടർന്നതോടെ നിയന്ത്രണാധീതമായി. നാൽപത് കമ്പ്യൂട്ടറുകൾ , പ്രോജക്ടറുകൾ അടക്കമുള്ള കത്തിതീർന്നു. മേൽക്കൂരയുടെ സിമെന്റ് പാളികൾ അടർന്ന് വീണു. പ്രവേശ സമയത്തുണ്ടായ തീപിടുത്തം കോളേജിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്
ജനപത്രിനിധികളുടെ പ്രാദേശിക വികസന ഫണ്ട് അടക്കമുള്ളവ സംഘടിപ്പിച്ച്പുതിയ ലാബ് ഒരുക്കാൻ പി.ടി.എ ശ്രമം തുടങ്ങി.