ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് വിനോദസഞ്ചാര കേന്ദ്രത്തിനുനേരെയും അധികൃതരുടെ അവഗണന. ഒട്ടേറെപേര്‍ വാഹനങ്ങളുമായി ഡ്രൈവിങ് ബീച്ച് സന്ദര്‍ശിക്കാനെത്തുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ വിനോദസഞ്ചാവകുപ്പ് തയാറായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നടപ്പാത കടലാക്രമണത്തില്‍ തകര്‍ന്നിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമാണ് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. നിലവിലെ സ്ഥിതി ദയനീയം. ഇരിക്കാന്‍ പോലും സൗകര്യമില്ല. ഉള്ളതോ പഴകി തുരുമ്പെടുത്ത ബഞ്ചുകള്‍ , തകര്‍ന്നു കിടക്കുന്ന നടപ്പാത, കാടുകയറിയ ബീച്ച് പരിസരം, രാത്രിയായാല്‍ പൂര്‍ണഅന്ധകാരം. ഇവിടേക്കാണ് ലോകടൂറിസം മാപ്പില്‍ ഇടംകണ്ടെത്തി അധികൃതര്‍ വിേദശികളെ ഉള്‍പ്പെടെ എത്തിക്കാന്‍ ശ്രമിക്കുന്നത്.സുരക്ഷിതത്വവും സൗകര്യങ്ങളും ഇല്ലാതായതോടെ മുഴപ്പിലങ്ങാടിലേക്കുള്ള കുടുംബസന്ദര്‍ശകരുടെ എണ്ണവും കുറഞ്ഞു.
വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ് മുഴപ്പിലങ്ങാട് പ്രദേശമെന്നും ആക്ഷേപമുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് നവീകരണത്തിന്‍റെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച നടപ്പാത കടലാക്രമണത്തില്‍ തകര്‍ന്നത് അതുപടി കിടക്കുന്നു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വിദേശത്തു നിന്നടക്കം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന മുഴപ്പിലങ്ങാട് ഈ സൗകര്യങ്ങള്‍ തന്നെ അധികമെന്ന രീതിയിലാണ് അധികൃതരുടെ നടപടികള്‍.