െചങ്ങറ സമരം ഒത്തുതീർപ്പാകുന്നതിന്റെ ഭാഗമായി കാസർകോട് കുടിയിരിത്തിയവർ ഭൂമിക്ക് പട്ടയം കിട്ടാതെ നരകിക്കുന്നു. സഹകരണ സെറ്റില്‍മെന്റ് കോളനിയായി അനുവദിച്ച ഭൂമിയിലെ കുടുംബങ്ങളാണ് ബാങ്ക് വായ്പ പോലും കിട്ടാതെ ബുദ്ധിമുട്ടുന്നത്.
2010 ലാണ് ചെങ്ങറയിൽ ഭൂമിക്കായി സമരം ചെയ്തവരിൽ ഒരു വിഭാഗത്തിന് പെരിയയിൽ ഭൂമി നൽകിയത്. പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ ഭൂമി അനുവദിച്ചവർ ചേർന്ന് രൂപീകരിച്ച സഹകരണ സംഘത്തിനാണ് കോളനിയുടെ ഭരണ ചുമതല.
ഓരോ കുടുംബത്തിനും അനുവദിച്ച ഭൂമിയുടെ രേഖകൾ ഇതുവരെ കൈമാറിയിട്ടില്ല.ഒപ്പം ജോലി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും സർക്കാർ പാലിച്ചില്ലെന്നാണ് കോളനിക്കാർ പറയുന്നത്. റവന്യു വകുപ്പ് ഭൂമി എസ് ടി, എസ് സി വികസ വകുപ്പിന് ഭൂമി കൈമാറിട്ടുണ്ടെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. ഉപാധിയോടെുള്ള പട്ടയമാണ് നൽകുകയെന്നും കലക്ടർ അറിയിച്ചു.
ജോലി നൽകുകയെന്ന ഉദ്ദേശത്തോടെ പണിത തൊഴിൽശാലുടെ ഇതുവരെ തുറന്നിട്ടില്ല. യന്ത്രങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. വൈദ്യുതി കണക്ഷൻ കിട്ടാത്തതാണ ് പ്രശ്നം.