അധ്യാപകരും കെട്ടിടവും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഡിവിഷനുകളുമില്ലാതെ ഒരു സർക്കാർ ഹൈസ്കൂൾ. വയനാട്ടിലെ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന റിപ്പൺ ഹൈസ്കൂളിലാണ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്തത്.
സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളാണ് റിപ്പൺ ഹൈസ്കൂൾ. നിരന്തരമായ സമരത്തിന്റെ ഫലമായി 2013ലാണ് യു.പി. സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിയത്. ഇതുവരെ കെട്ടിടം നിർമിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇംഗ്ലീഷും ബയോളജിയും പഠിപ്പിക്കാൻ അധ്യാപകരുമില്ല. പക്ഷേ അധ്യാപകരെ നിയമിച്ചതിന് സർക്കാരിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ബോർഡ് സ്കൂളിന്റെ പുറത്തിരിക്കുന്നു. എന്നിട്ടും ഇത്തവണ തൊണ്ണൂറ് ശതമാനം വിജയം പത്താംക്ലാസിൽ നേടാനായി.
ആകെയുളളത് അഞ്ച് അധ്യാപകരാണ്. പത്താംക്ലാസിൽമാത്രം ഏൺപത്തിയഞ്ച് കുട്ടികളിരുന്ന് പഠിക്കുന്നു. പുതിയ ഡിവിഷൻപോലും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കുട്ടികൾ ബാലവകാശ കമ്മിഷന് പരാതി നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല.