കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഇറച്ചിവിൽപന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. ജില്ലാ ഭരണകൂടത്തിന്റെയും, കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെയും പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
കോഴിക്കോട് നഗരത്തിൽ തന്നെയുള്ള ഒരു മാംസവിൽപന കേന്ദ്രത്തിലെ കാഴ്ചകളാണിത്. ദിവസങ്ങൾ പഴക്കമുള്ള മാലിന്യം ചാക്കിൽക്കെട്ടി സൂക്ഷിച്ചിരിക്കുന്നു. കടയിലെ മലിനജലം ഓടയിലേയ്ക്ക് ഒഴുക്കിവിടുന്നു. മലിനജലം ഒഴുക്കുന്നിനായി ഓടയുടെ മൂടിപോലും എടുത്ത് മാറ്റിയിട്ടുണ്ട്. കടയ്ക്കത്തെ സാഹചര്യവും വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. പലകടകളും പ്രവർത്തിക്കുന്നത് സമാനമായ സാഹചര്യത്തിലാണ്. മിക്കകടകൾക്കും മതിയായ രേഖകളില്ലായിരുന്നു. അറവുശാലകളിലെ മാലിന്യം വ്യാപകമായി കടലിൽ തള്ളുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കലക്ടറുടെ ഉത്തരവനുസരിച്ചായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. വീഴ്ചകൾ സംബന്ധിച്ചുള്ള വിശമായ റിപ്പോർട്ട് കോർപറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ. ഇതിനൊപ്പം കടലിൽ മാലിന്യനിക്ഷേപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ്പ്രകാരം കേസെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.