വയനാട്ടിൽ വരൾച്ചാ ലഘൂകരണ പദ്ധതിക്ക് തുടക്കമായി. മുളളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലും പൂതാടി പഞ്ചായത്തിന്റെ നാല് വാർഡുകളിലുമാണ് ഏൺപത്കോടി ഇരുപത് ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.
വയനാടിനെ വരൾച്ചയുടെ പിടിയിൽനിന്ന് രക്ഷിക്കാനാണ് മണ്ണു സംരക്ഷണ വകുപ്പ് ശാസ്ത്രീയമായ രീതിയിൽ പദ്ധതി ആവിഷ്കരിച്ചിക്കുന്നത്. മൂന്ന് വർഷമാണ് പൂർത്തീകരണ കാലാവധി. ഇരുപതുകോടിരൂപ സർക്കാർ അനുവദിച്ചു. 73 കോടിരൂപ സംസ്ഥാന സർക്കാരും ബാക്കി ത്രിതല പഞ്ചായത്തുകളുമാണ് വഹിക്കുന്നത്. പാരിസ്ഥിതിക ആവാസവ്യവസ്ഥ തിരികെ കൊണ്ടുവരുകയാണ് പ്രധാന ലക്ഷ്യം. സർക്കാരിന്റെ മാതൃകാ പദ്ധതിയാണ് വയനാട്ടിൽ നടപ്പിലാക്കുന്നത്. ആരെങ്കിലും ഇത് അട്ടിമറിക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു.
ജലസംഭരണ സംവിധാനങ്ങളൊരുക്കുകയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. തരിശുനിലങ്ങളിൽ നെൽകൃഷിയും പ്രോത്സാഹിപ്പിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറാണ് പദ്ധതിക്ക് മേൽനോട്ടം നൽകുന്നത്.