കോഴിക്കോട് അഴിയൂരിൽ പട്ടികജാതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ അടച്ചുപൂട്ടി.സ്ഥലപരിമിധി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് അടച്ചുപൂട്ടന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ലഭിച്ചത്.പെട്ടന്നുണ്ടായ തീരുമാനത്തിൽ കുട്ടികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം ശക്തമാണ്
.സ്ഥലപരിമിതി, സൗകര്യമില്ലായ്മ, കെട്ടിടത്തിന്റെ ശോചനീയാവസ്ഥ എന്നീ കാരണങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് പട്ടികജാതി വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.വിവിധ ജില്ലകളിൽ നിന്നായി 130 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവരെ എറണാകുളം, കാസർകോട് , തൃശൂർ എന്നിവിടങ്ങളിലെ റസിഡൻഷ്യൽ സ്കൂളകളിലേക്ക് മാറ്റാനാണ് നിർദേശം.
അഞ്ചുവർഷം മുമ്പ് ഉള്ളിയേരിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കഴിഞ്ഞ വർഷമാണ് അഴിയൂരിലേക്ക് മാറ്റിയത്.മരുതോങ്കരയിൽ പട്ടികജാതിവകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് സ്കൂൾ പണിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.