സർക്കാർ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി കോഴിക്കോട് മലാപറമ്പ് ഗവണ്‍മെന്‍റ്.യു.പി സ്കൂൾ.എഴുപത്തിയഞ്ചു കുട്ടികളാണ് മലാപറമ്പ് സ്കൂളിൽ ഉള്ളത്.സ്കൂൾ സംരക്ഷണത്തിനായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി സമരപരമ്പരകൾക്കാണ് ഈ സ്കൂൾ സാക്ഷ്യം വഹിച്ചിരുന്നത്.
ഒറ്റ രാത്രികൊണ്ട് മാനേജർ പൊളിച്ചു നീക്കിയ സ്കൂൾ കെട്ടിടം 40 ദിവസം കൊണ്ട് നാട്ടുകാർ പുനർനിർമിച്ച ചരിത്രം. മാനേജരുടെ ഹർജിയിൽ സ്കൂൾ അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവ്. കുട്ടികളും അധ്യാപകരും സ്കൂളിന്റെ പടിയിറങ്ങി ,സിവിൽ സ്റ്റേഷനിലെ എൻജിനീയേഴ്സ് ഹാളിൽ തുടർപഠനം. എല്ലാ ആശങ്കകൾക്കും വിരമാമിട്ട് കഴിഞ്ഞ വർഷം അവസാനം സ്കൂൾ സർക്കാർ ഏറ്റുടുത്തു. കുട്ടികൾ തിരികെ സ്കൂളിൽ എത്തി.
വിദ്യാർഥികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധ്യാപകര്‍.കഴിഞ്ഞ തവണ 58 കുട്ടികളാണ് ഉണ്ടായിരുന്നത്.ഇത്തവണ അത് എഴുപത്തിയഞ്ചായി.സ്കൂൾ നവീകരണത്തിനായി സർക്കാർ അനുവദിച്ച ഒരു കോടിയിൽ 21 ലക്ഷം രൂപയുടെ ചെക്ക് കൈമാറികഴിഞ്ഞു.ഊരാളുങ്കൽ ലേബർസൊസൈറ്റിയെയാണ് നവീകരണ ജോലികൾ ഏൽപിക്കുക.