കോഴിക്കോട് ചോമ്പാല മൽസ്യബന്ധന തുറമുഖം അഞ്ചരകോടി മുടക്കി നവീകരിക്കുെമന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ. കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടിയെടുക്കും. തുറമുഖത്തെ പ്രശ്നങ്ങൾ നേരിട്ടു കാണാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കു മുന്നിൽ മൽസ്യത്തൊഴിലാളികൾ പരാതിയുടെ കെട്ടഴിച്ചു.
ബോട്ടുജെട്ടി ഇല്ലാത്തതിനാൽ വലിയ ബോട്ടുകൾ അടുപ്പിക്കാനാവുന്നില്ല. വലനെയ്യാനോ, മൽസ്യബന്ധനവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സൂക്ഷിക്കാനോ സ്ഥലമില്ല. ഈ വർഷം തന്നെ തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്.