മഴക്കാലമെത്തുന്നതിന് മുമ്പേ കാഞ്ഞങ്ങാട്ടെ തീരദേശം വറുതിയുടെ പിടിയിൽ. അസാധാരണമായ രീതിയിലുള്ള തിരകളും ശക്തമായ കാറ്റും കാരണം കടലിൽ പോകാൻ കഴിയാത്തതാണ് തീരദേശത്തെ പട്ടിണിയിലാക്കുന്നത്. കടൽഭിത്തിൾക്ക് മുകളിലൂടെ വെള്ളം വീടുകളിലെത്തുന്നതും ദുരിതം ഇരട്ടിയാക്കുന്നു.
അജാനൂരിലെ ഫിഷിങ് ലാന്റിലെ ഇപ്പോഴത്തെ കാഴ്ച്ചയാണിത്. ബോട്ടുകളെല്ലാം കരക്ക് കയറ്റി ഇട്ടിരിക്കുന്നു.ഒരു മാസത്തോളമായി ഫൈബർ വെള്ളങ്ങൾ കടലിൽ ഇറങ്ങിയിട്ട്. ശക്തമായ തിരമാലകളിൽ പെട്ട് തകരുമോയെന്നാണ് ഭയം ഒപ്പം കടലിൽ മീനില്ലാത്തതും കാരണമായി. തീരത്തെ വീടുകളുടെ
സുരക്ഷക്കായി കെട്ടിയ കടൽഭിത്തി പലയിടങ്ങളിലും തകർന്നു.ശക്തമായ തിരമാലകളിൽ ഇപ്പോൾ തന്നെ വീടുകളിൽ വെള്ളമെത്തുന്നുണ്ട്. കടൽക്ഷോഭം ഉണ്ടായാൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അജാനൂർ കടപ്പുറത്തെ നൂറിലധികം വീട്ടുകാർ.