അധ്യയനവർഷം ആരംഭിക്കാനിരിക്കേ കോഴിക്കോട് നടുവണ്ണൂർ അയനിക്കാട് തുരുത്തിലെ സ്കൂൾ വിദ്യാർഥികൾ ആശങ്കയുടെ കടവിൽ. കടവുകളിൽ
നടപ്പാലം പണിയുമെന്ന സർക്കാർ വാഗ്ദാനം പാഴായതിന്റെ ആധിയിലാണിവർ.കടത്തുണ്ടായിരുന്ന കാലത്തുള്ളപഴയൊരു വള്ളമാണ് ഇവർക്ക് ഏക ആശ്രയം. മഴ ശക്തമായാൽ യാത്രയ്ക്കിടെ വള്ളമുലയും.മിക്ക ദിവസവും സ്കൂളിൽ നനഞ്ഞൊലിച്ച് വൈകിയേ എത്താൻ പറ്റൂ.
കുഞ്ഞുങ്ങ ൾ മടങ്ങിയെത്തുംവരെ രക്ഷിതാക്കളും ആശങ്കയിലാകും. മൂന്ന് വർഷം മുൻപ് എം പി ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പാലത്തിന്റെ തറക്കല്ലിട്ടെങ്കിലും തുടങ്ങിയിടത്തുതന്നെ നിലച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട 13 കുടുംബങ്ങളാണ് അവഗണനയുടെ ഈ തുരുത്തിലുള്ളത്.