കോഴിക്കോട് സരോവരം ജൈവ പാർക്കിനു സമീപം സ്വകാര്യ വ്യക്തി നികത്തിയ തണ്ണീർതടത്തിലെ മണ്ണ് റവന്യൂവകുപ്പ് എടുത്തുമാറ്റി. ഒന്നര ഏക്കറോളം ഭാഗത്ത് മണ്ണിട്ട് തണ്ണീർത്തടം നികത്തിയത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പത്തു മാസത്തിനിെട പലസമയങ്ങളിലായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മണ്ണിട്ടു. ഒന്നര ഏക്കർ വരുന്ന ഭൂമി സ്വകാര്യ വ്യക്തിയുടേതാണെങ്കിലും തണ്ണീർത്തട പ്രദേശമായതിനാൽ മണ്ണിട്ട് നികത്താൻ അനുമതിയില്ല. രാത്രികാലങ്ങളിലാണ് പലപ്പോഴും മണ്ണിട്ട് നികത്തൽ നടന്നിരുന്നത്. തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് മനോരമ ന്യൂസ് പുറത്തുക്കൊണ്ടുവന്ന ശേഷം റവന്യൂവകുപ്പ് കർശനമായ നിയമനടപടി തുടങ്ങി. ഇട്ട മണ്ണ് തിരിച്ചെടുക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്.
തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇരുപത്തിയഞ്ചു ലോഡ് മണ്ണെടുത്തു മാറ്റി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് മണ്ണ് കൈമാറിയത്.