പ്രതിഷേധ പരമ്പരകൾക്കൊടുവിൽ കോഴിക്കോട് മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡുവികസനം യാഥാര്‍ഥ്യമാകുന്നു. സ്ഥലമേറ്റെടുപ്പിനായി 50 കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നവംബറോടെ വികസനത്തിനായുള്ള മുഴുവൻ തുകയും നൽകുമെന്ന് പ്രദീപ് കുമാര്‍ എം.എൽ.എയും ഉറപ്പുനൽകി.
റോഡു വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിന് വാഗ്ദാനം ചെയ്ത പണം ലഭിക്കാതായതോടെയാണ് ചരിത്രകാരൻ എം.ജി.എസ് നാരായണൻ നാലാംഘട്ട സമരത്തിനൊരുങ്ങിയത്.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപെടുത്തിയുള്ള സമരമായിരുന്നു ആഹ്വാനം ചെയ്തത്. എന്നാൽ ഈ സമരത്തിനു മുൻപ് സർക്കാർ സ്ഥലമേറ്റെടുപപപിനായി 50 കോടി രൂപ അനുവദിച്ചു.
സ്ഥലമേറ്റെടുപ്പിന് 350 കോടിരൂപയാണ് വേണ്ടത്.490 പേർക്കാണ് ഭൂമി നഷ്ടപെടുന്നത്.ഇതിൽ 85 പേർക്ക് മുൻസർക്കാറിന്റെ കാലത്ത് 60 കോടിരൂപ നഷ്ടപരിഹാരം നൽകിയിരുന്നു.