ജീവന് ഭീഷണിയുയര്‍ത്തി ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് കണ്ണൂര്‍ മൈതാനപ്പള്ളിയിലെ ജനങ്ങള്‍. കടലാക്രമണം തടയാന്‍ പുലിമുട്ടുകള്‍ നിര്‍മിക്കാമെന്ന അധികൃതരുടെ വാഗ്ദാനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമായതോടെ ഇത്തവണയും ജനങ്ങളെ കാത്തിരിക്കുന്നത് ഭീതിയുടെ നാളുകളാണ്.
ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കുമുന്നില്‍ ഈ ഷീറ്റുകള്‍ പ്രതിരോധം തീര്‍ക്കില്ലെന്ന് ഇവര്‍ക്ക് നന്നായി അറിയാം. എങ്കിലും കുട്ടികളുടെ സമാധാനത്തിനുവേണ്ടിയുള്ള മുന്‍കരുതല്‍ മാത്രം. മൈതാനപ്പള്ളി തീരദേശത്ത് താമസിക്കുന്നവര്‍ക്ക് വര്‍ഷകാലം ഭീതിയുടെ നാളുകളാണ്. അശാസ്ത്രീയമായ ഹര്‍ബര്‍ നിര്‍മാണം മൂലം പ്രദേശത്തെ പുലിമുട്ടുകള്‍ തകര്‍ന്നതാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് പരാതി. സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് നാലുതാല്‍ക്കാലിക പുലിമുട്ടുകള്‍ അടിയന്തിരമായി നിര്‍മിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും അതും യാഥാര്‍ഥ്യമായില്ല.
ഒാരോവര്‍ഷവും തീരം കടലെടുത്തതോടെ സമീപത്തെ പുഴയും കടലെടുക്കുമെന്ന ഭീതിയിലാണ്. പുഴക്കും കടലിനും ഇടയിലെ കല്ലുകള്‍ കടലെടുത്തതോടെ ഏതുനിമിഷവും കടല്‍ പുഴയിലേക്ക് കയറും. പ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളും വീടുകളും കടലെടുത്തിട്ടും അധികൃതര്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.മഴക്കാലത്ത് കുട്ടികളേയും കൂട്ടി ബന്ധുവീടുകളിലേക്ക് കുടിയേറിയാണ് സ്ത്രീകള്‍ ജീവന്‍ രക്ഷിക്കുന്നത്. ഇത്തവണയും അതുമാത്രമാണ് ഇവര്‍ക്കുമുന്നിലുള്ള വഴി.