കോഴിക്കോട് കാരന്തൂർ മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയങ് ആന്റ് ടെക്നോളജിയിലെ കോഴ്സുകളുടെ അംഗികാരം സംബന്ധിച്ചുള്ള വിദ്യാർഥികളുടെ പരാതിയിൽ സാങ്കേതിക സമിതി തെളിവെടുപ്പ് നടത്തി. അതേസമയം പ്രശ്നത്തിന് പരിഹാരമായില്ലെന്നാരോപിച്ച് വിദ്യാർഥികൾ വീണ്ടും നിരാഹരസമരം ആരംഭിച്ചു.
സാങ്കേതിക വിദ്യാഭ്യസ വകുപ്പ് ജോയിന്റ ഡയറക്ടർ എൻ.ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. വിദ്യാർഥികളുടേയും, മാനേജ്മെന്റ് പ്രതിനിധികളുടേയും വിശദീകരണം രേഖപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് വെള്ളിയാഴ്ച കലക്ടർ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾ ഫലവത്തായില്ലെന്ന് പരാതിപ്പെട്ടാണ് വിദ്യാർഥികൾ വീണ്ടും സമരത്തിനിറങ്ങിയത്. മർക്കസ് ക്യാംപസിൽ 2013ൽ തുടങ്ങിയ കോഴ്സിന് ചേർന്ന വിദ്യാർഥികളാണ് സമരത്തിലുള്ളത്.