കാസര്‍കോട് കാഞ്ഞങ്ങാട്് തീർഥാടന കേന്ദ്രമായ ഗുരുവനം തകർത്ത് റോഡ് നിർമിക്കുന്നതായി ആരോപണം. എട്ടുകോടി മുടക്കി, മടിക്കൈ പഞ്ചായത്താണ് ആൾതാമസമില്ലാത്ത കുന്നിടിച്ച് നിരത്തി റോഡ് പണിയുന്നത്. നിത്യാനന്ദ സ്വാമികൾ തപസ് ചെയ്തിരുന്ന ഗുരുവനം പുണ്യസ്ഥലമായാണ് വിശ്വാസികൾ കരുതുന്നത്.
കാഞ്ഞങ്ങാട് നഗരസഭയെയും മടിക്കൈ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ പണിയാണ് വിവാദത്തിലായത്. നിത്യാനന്ദ സ്വാമികളുടെ ആശ്രമവും സ്വാമി തപസ ് ചെയ്ത ഗുഹയും ഉൾപ്പെടുന്ന കുന്നിടിച്ച് നിരത്തിയാണ് രണ്ട് കിലോമീറ്റർ നീളമുള്ള റോഡ് പണിയുന്നത്. ആൾതാമസമില്ലാത്ത കുന്നിൽ കൂടി എട്ടുകോടി മുടക്കി റോഡുണ്ടാക്കുന്നതിന് പിന്നിൽ ഭൂമാഫിയ ആണെന്നാണ് ആരോപണം.
തീർഥാടന കേന്ദ്രമെന്നതിന് അപ്പുറം അപൂർവ ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് കുന്ന്.റോഡ് നിർമിക്കുന്നതിലൂടെ ജൈവ സമ്പത്ത് നഷ്ടമാകുമെന്നും ആക്ഷേപമുണ്ട്. റോഡ് നിർമാണത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.