നൂറ്റി അമ്പത്തിയെട്ട് പേർ മരിച്ച മംഗളൂരു വിമാന ദുരന്തത്തിന്റെ ഇരകൾ ഇപ്പോഴും നീതി തേടി കോടതികൾ കയറി ഇറങ്ങുന്നു. രാജ്യാന്തര ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ എയർഇന്ത്യ തയ്യാറാകാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. വിമാന ദുരന്തം നടന്നിട്ട് ഇന്ന് ഏഴുവർഷം പൂർത്തിയാവുകയാണ്.
2010 മാർച്ച് ഇരുപത്തിരണ്ട് സമയം രാവിലെ ആറേ അഞ്ച്. മംഗളൂരു ബജ്പെ വിമാനത്താവളം ഉണരുന്നതേയുള്ളൂ. ആകാശത്ത് വട്ടമിട്ടുപറക്കുന്ന ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വലിയ ദുരന്തവുമായാണ് പറന്നിറങ്ങുന്നതെന്ന് ആ പുലർകാലത്ത് ആരും വിചാരിച്ചിരുന്നില്ല. റൺവേയും കടന്ന് ഓടിയ വിമാനം തൊട്ടടുത്തുള്ള താഴ് വാരത്തിൽ എരിഞ്ഞടങ്ങി. 61 മലയാളികൾ അടക്കം 158 ജീവനുകളും ഒപ്പം ഒടുങ്ങി.
ദുരന്തം കൊണ്ടുപോയവരുടെ കുടുംബങ്ങളിൽ ഏഴ് വർഷം കഴിഞ്ഞിട്ടും ഓർമകൾ അണഞ്ഞിട്ടില്ല. അതിന് വിമാന കമ്പനിയായ എയർ ഇന്ത്യ സമ്മതിക്കുന്നില്ലെന്നതാണ് സത്യം. രാജ്യാന്തര ഉടമ്പടി പ്രകാരമുള്ള എഴുപത്തിരണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകുന്നതിന് പകരം വിലപേശിൽ തുടരുകയാണ്. നഷ്ടപരിഹാരം കൊടുത്തേ തീരുവെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ കേസ് നടത്തുകയാണ് കമ്പനി ഇപ്പോൾ
ദുരന്തത്തിൽ മരിച്ച വിമാന ജീവനക്കാരുടെ ബന്ധുക്കൾക്ക് കോടികൾ നഷ്ടപരിഹാം നൽകിയപ്പോഴാണ് മരിച്ച യാത്രക്കാരുടെ കുടുംബങ്ങളോട് എയർ ഇന്ത്യയുടെ ഈ ക്രൂരത തുടരുന്നത്.