കാസർകോടിന്റെ തെക്കൻ ഭാഗങ്ങളിലെ പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്ന എടച്ചാട് പുഴയിലെ െറഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. പതിനഞ്ച് വർഷം മുമ്പ് തകർന്നുവീണ ബണ്ടിന് പകരമായാണ് പുതിയത് പണിയുന്നത്.
തൃക്കരിപ്പൂർ, പടന്ന, കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിലെ നെൽകൃഷി എടച്ചാട് പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ്. പുഴ കവ്വായി കായലുമായി ചേരുന്ന ഭാഗത്തുണ്ടായിരുന്ന ബണ്ട് വർഷങ്ങൾക്ക് മുമ്പ് തകർന്നു വീണു.ഇതോടെ വേനൽകാലത്ത് പുഴയിൽ ഉപ്പുവെള്ളം കയറാൻ തുടങ്ങി.കൃഷി നശിച്ചു. ഏറെ കാലത്തെ മുറവിളികൾക്കൊടുവിലാണ് ഇറിേഗഷൻ വകുപ്പ് ബണ്ട് പുനർനിർമ്മിക്കുന്നത്
കാസർകോട് വികസന പാക്കേജിൽ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപ മുടക്കിയാണ് നാൽപത്തിരണ്ട് മീറ്റർനീളമുള്ള ബണ്ട് നിർമ്മിക്കുന്നത്.അടുത്ത വേനൽകാലത്തോടെ ബണ്ട് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.