ജീവനും, സ്വത്തും ഏതു സമയവും കടലെടുക്കുമെന്ന ഭീതിയിൽ കോഴിക്കോട് ഗോതീശ്വരം തീരത്തെ 70 കുടുംബങ്ങൾ. തീരത്ത് കടൽഭിത്തിയില്ലാത്തതിനാല്‍ കാലവര്‍ഷമെത്തും മുന്‍പെ കടലാക്രമണം രൂക്ഷമായി
ഗോതീശ്വരം തീരത്തെ ഒരോവീട്ടുകാരുടേയും ആശങ്കയാണ് ഇദ്ദേഹം പങ്കുവച്ചത്. മാനമിരുളുമ്പോൾ തീരവാസികളുടെ നെഞ്ചിൽ തീയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു കിലോമീറ്റർ ദൂരത്തില്‍ കടൽഭിത്തിയില്ല. കാലവർഷത്തിനു മുമ്പു തന്നെ ഇവിടെ കടലാക്രമണം രൂക്ഷമായി. കടൽ ഒന്ന് ഇരമ്പിയെത്തിയാൽ ഇക്കാണുന്ന കൂരകൾ കൂടി പോകുമെന്നാണ് ഇവരുടെ ആശങ്ക.
കഴിഞ്ഞ മഴക്കാലത്ത് ഗോതീശ്വരം തീരം കടലെടുക്കുന്ന സാഹചര്യമുണ്ടായി. നാട്ടുകാരുടെ പ്രതിക്ഷേധം രൂക്ഷമായതോടെ താൽക്കാലിക കടൽഭിത്തി സ്ഥാപിച്ചാണ് അധികൃതർ പ്രശ്നം പരിഹരിച്ചത്. ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് തീരത്തെ കടൽഭിത്തി നിർമ്മാണത്തിന് തടസമകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കരിങ്കൽഭിത്തി നിർമ്മക്കുന്നതിനായി 3.67 കോടിരൂപയുടെ പദ്ധതിതിയാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.