സ്വകാര്യപങ്കാളിത്തതോടെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിൽ കോൺഗ്രസിൽ ഭിന്നത. സ്വകാര്യപങ്കാളിത്തതോടെയുള്ള വികസനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ എം.കെ.രാഘവൻ എം.പി ഉറച്ചു നിൽക്കുമ്പോൾ ഇതിനെതിരെയാണ് ഐ.എൻ.ടി.യു.സി സമരം
കച്ചവടകണ്ണോടെയാണ് റെയിൽവേ സ്റ്റേഷൻ വികസനത്തിൽ സ്വകാര്യ കമ്പനികൾ പങ്കാളികളാവുന്നത്.ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കും.ഇതിനു പിന്നിലെ ലാഭകച്ചവടം എം.പിക്ക് മനസിലാകാത്തതാണോ എന്ന് അറിയില്ല.സ്വകാര്യപങ്കാളിത്തതിനെതിരെയുള്ള പ്രക്ഷോഭം ഐ.എൻ.ടി.യു.സി തുടരും
സ്വകാര്യപങ്കാളിത്തം എന്നപേരിൽ വികസനത്തെ വിമർശിക്കുന്നവർ പദ്ധതിയെപറ്റി മനസിലാക്കാത്തവരാണെന്നായിരുന്നു എം.കെ.രാഘവൻ എം.പിയുടെ മറുപടി.പദ്ധതിക്കെതിരെ ആർക്കും സമരം ചെയ്യാം. തൊഴിലാളികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് വികസന പദ്ധതിയുമായി മുന്നോട്ട് പോകും. സ്വകാര്യവൽക്കരണത്തിനെതിരെ ഐ.എൻ.ടി.യുസി കേന്ദ്ര സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു