പൊതു സ്വകാര്യ പങ്കാളിത്തതോടെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസനത്തെ സ്വാഗതം ചെയ്ത് വ്യാപാര സമൂഹം. റയിൽവേ സ്റ്റേഷൻ രാജ്യാന്തരനിലവാരത്തിലേക്ക് ഉയരുന്നതുവഴി മലബാറിന്റെ വികസനത്തിന് മുതൽകൂട്ടാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
യാത്രക്കാർക്ക് ലഭിക്കണ്ട സേവനങ്ങൾ മെച്ചപ്പെടാൻ സ്വകാര്യ പങ്കാളിത്തതോടെയുള്ള വികസനമാണ് ആവശ്യം.റയിൽവേയുടെ വരുമാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് യാത്രക്കാരാണ്.യാത്രക്കാരുടെ അഭിപ്രായം അറിയാതെ ഈ വികസനത്തിന് തടസം നിൽക്കരുത്.
ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നാൽ റയിൽവേ സ്റ്റേഷൻ വഴിയുള്ള ചരക്ക് ഗതാഗതം വർധിക്കും.നിലവിൽ 100 കോടി രൂപയാണ് റയിൽവേയുടെ വരുമാനം.ചരക്കു നീക്കം കൂടിയാൽ വരുമാനം വർധിക്കുന്നതിനൊപ്പം മലബാറിന്റെ വികസനത്തിനുംവഴിതെളിയും.
സേവനങ്ങളുടെ നിരക്ക് യാത്രക്കാർക്ക് താങ്ങാനാകുന്ന നിരക്കിലാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു