E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മഞ്ചേരി മെഡിക്കൽ കോളജിൽ സൗകര്യം വർധിപ്പിക്കാൻ പദ്ധതി തയാറാക്കിയതായി ജില്ലാ കലക്ടർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഞ്ചേരി മെഡിക്കൽ കോളജിൽ അമ്മമാരുടേയും കുട്ടികളുടേയും വാർഡുകളുടെ സൗകര്യം വർധിപ്പിക്കാൻ പദ്ധതി തയാറാക്കിയതായി ജില്ലാ കലക്ടറുടെ ഉറപ്പ്. മെഡിക്കൽ കോളജിലെ പരിമിതികൾ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെ മെഡിക്കൽ കോളജിന് മുന്നിൽ സംഘടനകളുടെ പ്രതിഷേധമിരമ്പി. കലക്ടറുമായി നടത്തിയ ചർച്ചക്ക് ശേഷവും നിരാഹാരസമരം തുടരാണ് എം.ബി.ബി.എസ്. വിദ്യാർഥികളുടെ തീരുമാനം. 

വാർത്തക്ക് പിന്നാലെ യൂത്ത്് കോൺഗ്രസ്, യൂത്ത്്്ലീഗ്, എം.എസ്.എഫ് പ്രവർത്തകരാണ് മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പല്‍ ,ഡി.എം.ഒ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായാണ് ചർച്ച നടത്തിയത്. നിലവിൽ എം.ബി.ബി.എസ് വിദ്യാർഥികളുടെ ഹോസ്റ്റലായി ഉപയോഗിക്കുന്ന രണ്ടു നില അമ്മമാരുടേയും കുട്ടികളുടേയും വാർഡായി ഉപയോഗിക്കുന്ന കാര്യം അടുത്ത 25ന് തലസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് ജില്ലാ കലക്ടറുടെ ഉറപ്പ്. പകരം വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ അനുവദിക്കും. 

ആവശ്യത്തിന് അധ്യാപകരെ അനുവദിക്കുക, ആശുപത്രിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളുടെ നിരാഹാരസമരം. കലക്ടർ നൽകിയ ഉറപ്പ് വിദ്യാർഥികൾ അംഗീകരിച്ചില്ല. മന്ത്രി തന്നെ ഉറപ്പു നൽകുന്നതു വരെ സമരം തുടരാണ് തീരുമാനം. എല്ലാ വിദ്യാർഥി സംഘടനകളും എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :