കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടുന്നതില്‍ കടുത്ത എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍. സേവന നിരക്കുകള്‍ കൂടുമെന്നാണ് പ്രധാന ആശങ്ക. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുതന്നെ പണം കണ്ടെത്തി സ്റ്റേഷന്‍ വികസനം സാധ്യമാക്കണമെന്നാണ്
സംഘടനകളുടെ ആവശ്യം 4.39 ഏക്കർ ഭൂമി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകുന്നതിലൂടെ റയിൽവേയുടെ പ്രവർത്തനം പൂർണമായും സ്വകാര്യകമ്പനിയുടെ നിയന്ത്രണത്തിലാകും..ഭൂമി വിട്ടുനൽകുന്നതുവഴി റയിൽവേക്ക് പിറ്റ് ലൈൻ സ്ഥാപിക്കാനോ പുതിയ ട്രാക്കിന്റെ നിർമാണമോ സാധ്യമാവില്ല.
ഏതെങ്കിലും സർക്കാർ ഏജൻസിയിൽ നിന്ന് വായ്പയെടുത്ത് റയിൽവേ വികസനത്തിനായുള്ള തുക കണ്ടെത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. വികസനം വേണം ,എന്നാൽ അത് സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി റയിൽവേയുടെ സംവിധാനങ്ങൾ ഉപയോഗിച്ചാവണമെന്നാണ് തൊഴിലാളികളുടെ നിലപാട്.