പൊതു സ്വകാര്യ പങ്കാളിത്തതോടെ കോഴിക്കോട് റയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായുള്ള പ്രാരംഭനടപടി തുടങ്ങി. ഒപ്പം വികസനരീതികളെക്കുറിച്ചുള്ള വിവാദങ്ങളും മുറുകി.
റയിൽവേ സ്റ്റേഷന്റെ പുനർ വികസനത്തിനായി 4.39 ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ പാട്ടത്തിന് നൽകുക.റയിൽവേയുടെ വികസനത്തിനായി 75 കോടി രൂപയാണ് മുടക്കേണ്ടത്.45 വർഷത്തേക്കാണ് പാട്ടക്കാലാവധി.പാട്ടഭൂമിയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം റയിൽവേക്ക് ലഭിക്കും.
പ്ളാറ്റ് ഫോമുകളിലെ തിരക്ക് ഒഴിവാക്കാൻ ഒന്നിലധികം പ്രവേശമാർഗങ്ങൾ, സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക കവാടം, എ.ടി.എം സംവിധാനം, ആധുനിക വിശ്രമ മുറികൾ, ഭക്ഷണശാലകൾ,മെഡിക്കൽ ഷോപ്പുകൾ തുടങ്ങിവയാണ് വികസനത്തിൽ ഉൾപ്പെടുത്തുക.അതേസമയം റയിൽവേ സ്റ്റേഷനുകളുടെ വികസനം പൂർണമായും റയിൽവേയുടെ മാനദണ്ഡങ്ങൾ ്നുസരിച്ചായിരിക്കും പാട്ടക്കാലാവധിക്ക് ശേഷം ഭൂമി റയിൽവേക്ക് കൈമാറും