കാലിക്കറ്റ് സര്‍വകലാശാലയില്‍ തൊണ്ണൂറ്റി മൂന്ന് കോളേജുകൾക്ക് ബിരുദ കോഴ്സുകളില്‍ പ്രവേശനം നടത്തുന്നതിന് വിലക്ക്. പട്ടിക ജാതി പട്ടിക വർഗ വിദ്യാർഥികളുടെ സർക്കാർ ഗ്രാന്റ് സര്‍വകലാശാലയില്‍ അടയ്ക്കാത്ത കോളേജുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.
മൂന്ന് കോടിയിലധികം രൂപ കഴിഞ്ഞ അഞ്ചുവർഷത്തെ കുടിശ്ശികയുണ്ട്.പല തവണ കോളേജുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും തുക പൂർണമായും തിരിച്ചടയ്ക്കാൻ കോളേജുകൾ തയ്യാറിയിട്ടില്ല.ഇതിൽ ഭൂരിഭാഗവും പ്രമുഖ സർക്കാർ എയിഡഡ് കോളേജുകളാണ്.അഫിലിയേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ തടഞ്ഞ് വെയ്ക്കാനാണ് സിൻഡിക്കറ്റ് തീരുമാനം. എന്നാൽ പരീക്ഷ നടത്തിപ്പിന് തടസ്സമുണ്ടാവില്ല. പണമടച്ച് ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കോളേജുകളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളു.
അതേ സമയം ഇത്രയും അധികം കോളേജുകളെ ഒഴിവാക്കി അലോട്ട്മെന്റ് നൽകൽ ബുദ്ധിമുട്ടാകും.മുന്നൂറിൽ താഴെ കോളേജുകളിൽ മാത്രമാണ് ബിരുദ കോഴ്സുകൾ ഉള്ളത്.ഇക്കാര്യത്തിൽ വൈസ് ചാൻസലറുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പ്രവേശന ഡയറക്ടർ പറഞ്ഞു.ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ ലഭ്യമായാലുടൻ ബിരുദ ഏകജാലക പ്രവേശനതത്തിനുള്ള വിജ്ഞാപനം പുറത്തിറക്കും