മ്യൂസിയംവകുപ്പിന്റെ വയനാട് കുഞ്ഞോം കുങ്കിച്ചിറയിലെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലൊതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞസർക്കാർ ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല.
നവീകരിച്ച ചിറ, നടുവില്‍ കുങ്കിയുടെ പ്രതിമ, ചുറ്റും പൂന്തോട്ടം, നടപ്പാത, സമീപത്തായി ഹെറിറ്റേജ് മ്യൂസിയം. ഇതൊക്കെയാണ് ഒന്നാംഘട്ട പദ്ധതികൾ. പക്ഷേ നിർമാണം പൂർത്തിയാകുന്നതിന് മുൻപാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയത്. ചിറയുടെ വശങ്ങളിൽ സമിന്റുപാളികൾ സ്ഥാപിക്കുകയും നടുവിൽ കുങ്കിയുടെ പ്രതിമ പ്രതിഷ്ഠിക്കുകയും ചെയ്തു. അതിന്ശേഷംകാര്യമായ നിര്‍മാണ പുരോഗതിയൊന്നും ഉണ്ടായതുമില്ല. ഇനി നടപ്പാത, ഇരിപ്പിടങ്ങൾ, പൂന്തോട്ടം തുടങ്ങിയവയും നിർമിക്കാനുണ്ട്. ഏഴ്മാസംമുൻപ് പൂർത്തിയാക്കേണ്ട ഹെറിറ്റേജ് മ്യൂസിയത്തിന്റ നിർമാണം ഇന്നും ഇഴഞ്ഞുനീങ്ങുന്നു.
ഓഫിസ്പോലുമില്ലാത്ത ഇവിടെ മ്യൂസിയംവകുപ്പ് അഞ്ച് ജീവനക്കാരെയും നിയമച്ചിട്ടുണ്ട്. ആറുകോടി രൂപയുടെ പദ്ധതികൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.