രണ്ടാഴ്ച കൊണ്ട് പത്തു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് പിടികൂടി സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ച എസ്െഎയ്ക്ക് സ്ഥലം മാറ്റം. പാലക്കാട് കൊഴിഞ്ഞാമ്പാറ എസ്െഎയെയാണ് രാഷ്ട്രീയ സമ്മർദ്ദത്തിൽ സ്ഥലം മാറ്റിയത്. ജില്ലാ പൊലീസ് മേധാവിയുടെ എതിർപ്പ് അവഗണിച്ച് തൃശൂർ റേഞ്ച് െഎജിയുടെ ഒാഫീസാണ് സ്ഥലം മാറ്റം നടപ്പാക്കിയത്. പാലക്കാടിന്റെ കിഴക്കൻ അതിർത്തിയിൽ കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ എസ്ഐ എസ്.സജികുമാറിനെയാണ് ഉന്നതർ ഇടപെട്ട് സ്ഥലംമാറ്റിയത്. കഴിഞ്ഞ ഏപ്രിൽ 22 ന് സ്റ്റേഷന്റെ ചാർജ് ഏറ്റെടുത്ത സജികുമാർ പത്തുദിവസം കൊണ്ട് അതിർത്തിമേഖലയിലെ കളളക്കടത്തിന് തടയിട്ടു.
കോഴിക്കടത്ത് വാഹനങ്ങൾ പിടികൂടിയതിൽ മാത്രം നികുതിയായി എട്ടുലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്. മണൽ, കല്ല്, ഇരുമ്പ് , സാധനങ്ങൾ ഉൾപ്പെടെ ഉൗടുവഴികളിലൂടെ നികുതിവെട്ടിച്ച് കടത്തിയ മുപ്പതിലധികം വാഹനങ്ങളും കണ്ടുകെട്ടി. ഇങ്ങനെ കുറഞ്ഞദിവസത്തിനുളളിൽ പത്തുലക്ഷം രൂപ സർക്കാർ ഖജനാവിലെത്തിയെന്ന് മാത്രമല്ല മികച്ച കൃത്യനിർവഹണത്തിന് ഗുഡ് സർവീസ് എൻട്രിയും എസ്്്െഎയ്ക്ക് ലഭിച്ചു. ഇതിനു പിന്നാലെയാണ് െഎജിയുടെ ഒാഫീസ് ഇടപെട്ട് എസ്െഎയെ സ്ഥലംമാറ്റിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ എതിർപ്പ് അവഗണിച്ച് പാലക്കാട് ടൗൺ സൗത്തിലേക്കാണ് എസ് സജികുമാറിന് സ്ഥലംമാറ്റം. കോഴിക്കടത്ത് നടത്തുന്ന ഭരണകക്ഷി നേതാക്കളുടെ സമ്മർദമാണ് സ്ഥലംമാറ്റത്തിനു പിന്നിലുളളത്. ആരോപണങ്ങൾ ഒഴിവാക്കാൻ തൃത്താല, പാലക്കാട് ടൗൺ സൗത്ത് എസ്ഐമാരെയും സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തി.