പൊലീസുകാരനോടോപ്പമുള്ള കൂട്ടുകച്ചവടം അവസാനിപ്പിച്ചതിനെ തുടർന്ന് കുടുംബത്തെ അന്യായമായി ഉപദ്രവിക്കുന്നെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറോടൊപ്പം കോഴിക്കച്ചവടം തുടങ്ങിയ കുട്‌ലു സ്വദേശി അജേഷും കുടുംബവുമാണ് പരാതി നല്‍കിയത്.
വിദ്യാനഗർ പൊലീസ് സറ്റേഷനിലെ സി.പി.ഒ പ്രദീപ് ചവറക്ക് ഒപ്പം കോഴിക്കച്ചവടം നടത്തിയിരുന്ന കുടുലു സ്വദേശി അജേഷിന്റെയും പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പരാതി കിട്ടിയ ഉടനെ തന്നെ പ്രദീപിനെ സസപെന്റ് ചെയ്തിട്ടുണ്ടെന്നും വകുപ്പ് തല അന്വേഷണം നടക്കുകയാണെന്നും എസ് പി പറഞ്ഞു.
പ്രദീപിന്റെ വീട്ടിൽ നിന്നും അജേഷിനെയും കുടുംബത്തെയും ഇറക്കിവിടാൻ ശ്രമിക്കുന്നുവെന്ന പരാതി കിട്ടിയിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥൻ വരുമാനമുണ്ടാക്കുന്ന ജോലി ചെയ്തുവെന്ന ് െതളിഞ്ഞാൽ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടാകും.അതേ സമയം പ്രദീപ് ചവറ അജീഷിനൊപ്പം ചേർന്ന് നികുതിവെട്ടിച്ച് കർണാടകയിൽ നിന്നും കോഴി കടത്തുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.