കണ്ണൂർ- കാസർകോട്- ബൈന്തൂർ പാസഞ്ചർ മുന്നറിയിപ്പില്ലാതെ നിർത്തിയതോടെ ഗുരുവായൂർ - കൊല്ലൂർ തീർഥാടന ട്രെയിന്‍ സർക്യൂട്ടെന്ന സ്വപ്നവും പൊലിയുന്നു. തീർഥാടന ട്രെയിൻ സർക്യൂട്ടിന്റെ ആദ്യഘട്ടമായി മോദി സർക്കാരിന്റെ പ്രഥമ റയിൽവേ ബജറ്റിൽ അനുവദിച്ച ട്രെയിൻ സർവീസാണ് നഷ്ടകണക്ക് ചൂണ്ടികാട്ടി നിർത്തിയത്.
നരേന്ദ്ര മോദി സര്‍ക്കാർ അധികാരത്തിലെത്തിയതിന് തൊട്ടുപുറകെ അവതരിപ്പിച്ച ഇടക്കാല റയിൽവേ ബജറ്റിലാണ് കൊല്ലൂരിനും കാസർകോടിനും ഇടയിൽ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തിനെ തുടർന്ന് കണ്ണൂരിലേക്ക് നീട്ടി സർവീസ് തുടങ്ങിയത് രണ്ടായിരത്തി പതിനെഞ്ച് മേയിൽ. തുടക്കം മുതൽ നഷ്ടങ്ങൾ മാത്രമാണ് ഈ ട്രെയിൻ പാലക്കാട് ഡിവിഷന്് നൽകിയിരുന്നത്. സമയക്രമമാണ് ട്രെയിനിനെ നഷ്ടത്തിലാക്കിയതെന്നാണ് യാത്രക്കാരുടെ ആരോപണം.
റയിൽവേ നടപടി മംഗളുരുവിലെയും കസർകോട്ടെയും ബി.ജെ.പി നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. ദക്ഷിണ കന്നഡയിൽ നിന്നുള്ള കേന്ദ്ര മന്ത്രി സദാനന്ധ ഗൗഡയുടെ പ്രത്യേക താൽപര്യ പ്രകാരം ആരംഭിച്ച ട്രെയിൻ മോദി സർക്കാരിന്റെ കാലത്ത് തന്നെ നിർത്തിയത് ജനത്തിന് മുന്നിൽ വിശദീകരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്