കോഴിക്കോട് റയിൽവേ സ്റ്റേഷന്റെ ഭൂമി സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തം. സ്വകാര്യപങ്കാളിത്തതോടെയുള്ള റയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. റയിൽവേ സ്റ്റേഷന്റെ വികസനത്തിനായി സ്വകാര്യകമ്പനിക്ക് റയിൽവേയുടെ നാലേക്കർ ഭൂമി വിട്ടുനൽകുന്നതിനെതിരെയാണ് പ്രതിഷേധം.
ചതുരശ്രമീറ്ററിന് ഒരു രൂപ നിരക്കിലാണ് നൽകുന്നത്.40 വർഷമാണ് പാട്ടക്കാലാവധി. റയില്‍വേ സ്റ്റേഷൻ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൺവൻഷൻ സി.പി.എം.കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. കരാറിനായി നാലു സ്വകാര്യ കമ്പനികളാണ് നിലനിൽ രംഗത്തുള്ളത്. കോഴിക്കോട്, ചെന്നൈ റയിൽവേ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ സ്വകാര്യപങ്കാളിത്തതോടെ വികസിപ്പിക്കുക.