വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ ദയനീയ ചിത്രങ്ങൾ പകർത്തി വീണ്ടും മനോരമ ന്യൂസ്. ഭക്ഷണവും വെള്ളവും ചികിത്സയും കിട്ടാതെ കാൻസർ രോഗിയായ ആദിവാസി സ്ത്രീ ഒറ്റമുറി വീട്ടിൽ നരകിക്കുന്നു. ആദിവാസിക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടിയിട്ടില്ല. നെല്ലിമാളം മണിക്കുന്ന് മലയില ഗോവിന്ദൻപ്പാറ ആദിവാസി കോളനിയിലാണ് ചണ്ണയെന്ന ആദിവാസി സ്ത്രീ മരിച്ച് ജീവിക്കുന്നത്
നെല്ലിമാളത്ത് നിന്നും ആയിരത്തഞ്ഞൂറടി ഉയരത്തിലാണ് മണിക്കുന്നമലയിലെ ഗോവിന്ദൻപ്പാറ.ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങീ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ താമസിക്കുന്ന കോളനി.അവിടെ മേൽക്കൂരയില്ലാത്ത നാല് ചുമരിനുള്ളിൽ ഞങ്ങൾ ചണ്ണയെ കണ്ടു. വെറും നിലത്ത് ചുരുണ്ട് കൂടി കിടക്കുന്ന ചണ്ണ ഞങ്ങളെ കണ്ട് തല ഉയർത്തി നോക്കി. വന്നത് ആരാണെന്ന് പോലും അറിയാതെ കണ്ടയുടനെ ആ വൃദ്ധ ചോദിച്ചത് തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളമാണ്. നേരം വെളുത്ത് ഉച്ചവെയിലെത്തിയിട്ടും തുള്ളി വെള്ളം കുടിച്ചിട്ടില്ല,
കിടപ്പിലായിട്ട് രണ്ട് മാസം കഴിഞ്ഞു ആശ വർക്കർമാരോ ആദിവാസി കോളനി പ്രമോട്ടർമാരോ രോഗിയായ ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ക്ഷേമപെൻഷനുകളുടെ ആനുകൂല്യവും ഇല്ല.എപ്പഴോ ഭക്ഷണം പാകം ചെയ്തതിന്റെ അവശിഷ്ടങ്ങൾ പറ്റിപിടിച്ച എച്ചിൽ പാത്രങ്ങൾ അടുക്കളയിലുണ്ട്.ആരില്‍ നിന്നും ഒരു സൗജന്യവും ഛന്നപ്രതീക്ഷിക്കുന്നില്ല മരണമല്ലാതെ. വെള്ളവും വെളിച്ചവുമില്ലാത്ത വയനാട്ടിലെ ഏറ്റവും ദരിദ്രമായൊരു കോളനിയാണിത്. ശുചിമുറിയോ അടച്ചപ്പുറള്ള ഒറ്റവീടോ ഇവിടെയില്ല.ഇവിടുത്തെ അന്തേവാസികളുടെ മുഴുവൻ പ്രതിനിധിയാണ് ചണ്ണ.
Advertisement