ഉറവിട മാലിന്യ സംസ്കരണമുൾപ്പെടെ കോഴിക്കോട് നഗരസഭയുടെ മാലിന്യനിയന്ത്രണ പദ്ധതികളെല്ലാം പാളി. പ്ലാസ്റ്റിക് നിയന്ത്രണത്തിനുള്ള നിർദേശങ്ങൾ നഗരത്തിൽ വ്യാപാരികളും നടപ്പാക്കിയില്ല. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ അഞ്ചുവാർഡുകളിലും ഉറവിട മാലിന്യസംസ്കരണ പദ്ധതി പാളി.
വീടുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് േകന്ദ്രീകൃതമായി സംസ്കരിക്കുന്നതിന് പകരം മാലിന്യം അതിന്റെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതാണ് പദ്ധതി,വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് നിർത്തിയാൽ ജോലിപോകുമെന്ന ആശങ്കയിൽ കുടുംബശ്രി ഖരമാലിന്യ തൊഴിലാളികൾ പദ്ധതിയെ എതിർത്തു.ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള പാത്രത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതിനാൽ വീട്ടുകാരും ഉറവിട സംസകരണപദ്ധതിയെ തള്ളികളയുകയാണ്.പക്ഷെ ഇതല്ലാതെ മറ്റ് പദ്ധതികൾ നഗരസഭയ്ക്കും മുന്നോട്ട് വെയ്ക്കാനില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും വർഷത്തിലൊരിക്കൽ ശേഖരിച്ച് സംസ്കരണശാലകളിലേയ്ക്ക് അയക്കാനുമുള്ള നിറവിന്റെ പദ്ധതിയും പ്രാവർത്തികമായിട്ടില്ല.
പദ്ധതികൾ ഒാരോന്ന് പാളുമ്പോഴും പ്ലാസ്റ്റിക് നിയന്ത്രിക്കാനോ മാലിന്യത്തിന്റെ തോത് കുറയ്ക്കാനോ നഗരസഭയയ്ക്ക് ആകുന്നില്ല. പ്ലാസ്റ്റിക് കവറുകള്‍ സ്ട്രോ ഡിസ്പോസബിൾ ഗ്ലാസുകൾ േപ്ലറ്റുകൾ തുടങ്ങി അജൈവമാലിന്യങ്ങളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിലും നഗരസഭ പരാജയപ്പെട്ടു.
Advertisement