കോഴിക്കോട് ജില്ലയിൽ എച്ച്‌വൺ എന്‍ വണ്ണും ഡെങ്കിപ്പനിയും പടരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് എച്ച്്വണ്‍ എന്‍വണ്‍ ബാധിതരുടെ എണ്ണം. രണ്ടു മരണവും ഇതിനകം റിപ്പോർട്ട് ചെയ്തു. കോഴിക്കോടിന്റെ മലയോര മേഖലകളിലാണ് H1N1 പടരുന്നത്.കാക്കൂർ ,കൂരാച്ചുണ്ട് മേഖലകളിലാണ് പനിബാധിതർ ഏറെയും.കഴിഞ്ഞ വർഷം 10 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതുവരെ 62 പേരാണ് ചികിൽസ തേടിയത്.
ഏപ്രിൽ മാസത്തിൽ കുന്നമംഗലത്തും ഈ മാസം ആദ്യം തിരുവങ്ങൂരും H1N1ബാധിച്ച് രണ്ടു പേർ മരിച്ചു.ഈ അഞ്ചുമാസത്തിനിടെ 352 പനി ബാധിതരിൽ 63 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പനി പടരുന്നത് തടയാനാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു.എലിപ്പനി ബാധിതരുടെ എണ്ണവും മുൻവർഷത്തേക്കാൾ അധികമാണ്.63 പേർക്കാണ് ഈ വർഷം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചത്.