കോഴിക്കോട് മിഠായിത്തെരുവ് നവീകരണം മുടക്കാനും മുടങ്ങാനും അനുവദിക്കില്ലെന്നുറച്ച് കലക്ടറും മേയറും.നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങി നാലാംദിവസം പ്രവര്‍ത്തി വിലയിരുത്താന്‍ ഇരുവരും മിഠായിത്തെരുവില്‍ ഒരുമിച്ചെത്തി. ബുധനാഴ്ചയാണ് നവീകരണ പ്രവർത്തികള്‍ ആരംഭിച്ചത്. വൈദ്യുതി ലൈനും മറ്റ് കേബിളുകളും ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തികളാണ് നടക്കുന്നത്.ഇതിനായി താല്്‍കാലിക വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്.തൂണുകൾ മുഴുവൻ നാട്ടിക്കഴിഞ്ഞു.ഈ മാസം ഇരുപത്തിയഞ്ചിനകം ആദ്യഘട്ടം പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.
മൂന്ന് കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത് കേബിളുകൾ ഭൂമിക്കടിയിലായാൽ നിലം ഗ്രാനൈറ്റ് പാകി സൗന്ദര്യവൽക്കരിക്കും.കടകളടയ്ക്കാതെ പരമാവധി പണികൾ പൂർത്തിയാക്കാനാണ് തീരുമാനം എന്നാൽ ആവശ്യം വന്നാൽ പണി നടക്കുന്ന ഭാഗത്ത് മാത്രം കടകളടയ്ക്കാനും വ്യാപാരികൾ സമ്മതിച്ചിട്ടുണ്ട്.കടകളുടെ നവീകരണം അടക്കം പൈതൃക തെരുവ് പദ്ധിതയുടെ രണ്ടാം ഘട്ടം ഏറ്റവും വേഗത്തിൽ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
Advertisement