കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോഴിക്കോട് മാനാഞ്ചിറയിലെ വെള്ളം ശുദ്ധികരിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ. സൂപ്പർ ക്ലോറിനേഷനിലൂടെ വെള്ളം ശുദ്ധികരിക്കാനാണ് പദ്ധതി. പക്ഷേ കുടിവെള്ള പമ്പിങ് പുനരാംഭിക്കണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും. നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസായ മാനാഞ്ചിറയിലെ വെള്ളത്തിൽ കോളിഫോം ബാക്ടിരിയയുടെ അളവ് അപകടകരമാം വിധം വർധിച്ചതായുള്ള C.W.R.D.M. റിപ്പോര്‍ട്ടിനെത്തടർന്നാണ് പമ്പിങ് നിർത്തിവച്ചത്. കോർപറേഷൻ പരിധിയിൽ 20 ഇടങ്ങളിലേക്കായി ദിനം പ്രതി അമ്പതിനായിരം ലിറ്റർ വെള്ളം മാനാഞ്ചിറയിൽ നിന്നാണ് വിതരണം ചെയ്തിരുന്നത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും പമ്പിങ് ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ നഗത്തിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. ഇത് മുന്നിൽ കണ്ടാണ് സൂപ്പർ ക്ലോറിനേഷൻ നടത്തി വെള്ളം ശുദ്ധികരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ക്ലോറിനേഷൻ പൂർത്തിയായി രണ്ടു ദിവസത്തിന് ശേഷം പമ്പിങ് പുനരാംരംഭിക്കും. പക്ഷേ C.W.R.D.M.നടത്തുന്ന പരിശോധനഫലം ലഭിച്ചശേഷം മാത്രമേ മാനാഞ്ചിറയിൽ നിന്നുള്ള വെള്ളം കുടിക്കാൻ ഉപയോഗിക്കാവു എന്ന മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്. ചരിത്രപ്രാധാന്യം ഏറെയുള്ള മനാഞ്ചിറയുടെ സംരക്ഷണവും മലിനികരണം തടയുന്നതിനുള്ള നടപടികളും കോർപറേഷന്റെ സജീവ പരിഗണനയിലാണ്.
Advertisement