ആട്ടിൻപാൽ വിപണിയിലെത്തിക്കാൻ ആധുനിക രീതികളുമായി കേരള വെറ്ററിനറി സർവകലാശാല. കറവയന്ത്രവും പായ്ക്കിങ് യൂണിറ്റും ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് കർഷകർക്കായി സർവകലാശാല പരിചയപ്പെടുത്തുന്നത്. ആട് ഫാം നടത്തിപ്പിനൊപ്പം വാണിജ്യടിസ്ഥാനത്തിൽ പാലുൽപാദനവും സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ആദ്യമായാണ് ആടുകൾക്കുവേണ്ടിയുള്ള കറവയന്ത്രം വാങ്ങുന്നത്. സ്പെയിനിൽനിന്ന് ഇറക്കുമതി ചെയ്ത യന്ത്രം ഏഴുപത്തിയയ്യായിരം രൂപയ്ക്ക് ഹരിയാനയിലെ മിൽക്ക് വെൽ കമ്പനിയിൽനിന്നാണ് വാങ്ങിയത്. ഒരേസമയം രണ്ട് ആടുകളെ കറക്കാം. ചുരുങ്ങിയ സമയംകൊണ്ട് പരമാവധി പാൽ ചുരത്തിയെടുക്കാം. പാലിന്റെ അളവ് കണ്ടെത്താൻ യന്ത്രത്തിൽ മീറ്ററും സ്ഥാപിച്ചിട്ടുണ്ട്.
ആട് ഫാം നടത്തുന്നവർക്ക് സ്വന്തം നിലയിൽ പാൽ വിപണിയിലെത്തിക്കാനുള്ള മാർഗങ്ങളും ഇവിടെനിന്ന് കണ്ടറിയാം. യന്ത്രത്തിന്റെ സഹായത്താലാണ് ആട്ടിൻപാൽ കവറിലാക്കുന്നത്. ആടുകളെ പരിപാലിക്കുന്ന രീതികളും സർവകലാശാലയിൽനിന്ന് നേരിട്ട് കാണാം.
Advertisement