തുടക്കത്തിലേ ചുവപ്പുനാടയിൽ കുരുങ്ങി വയനാട് മുള്ളൻകൊല്ലി പഞ്ചായത്തിലെ അഗ്രോക്ലിനിക്കും, നെല്ല് സംഭരണകേന്ദ്രവും. വയലിൽ നടന്ന നിർമാണം നാല് വർഷംമുൻപ് വില്ലേജ് ഓഫിസർ വിലക്കിയിട്ടും തുടര്‍നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചില്ല. നൂറേക്കർ പാടശേഖരമുള്ള ശശിമലയിൽ കർഷകർക്ക് ആശ്വാസമാണ് അഗ്രോക്ലിനിക്കിന്റെയും, നെല്ല് സംഭരണ കേന്ദ്രത്തിന്റെയും നിർമാണം പഞ്ചായത്ത് ആരംഭിച്ചത്. പക്ഷേ വയലിൽ നിർമാണം പാടില്ലെന്ന ചട്ടം പഞ്ചായത്ത് അധികൃതർ മറന്നുപോയി.
സംഭവമറിഞ്ഞ പാടിച്ചിറ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി. പിന്നെ ഒരു കല്ലുപോലും കെട്ടാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സ്റ്റോപ് മെമ്മോ മറികടക്കാനുള്ള നടപടികളും സ്വീകരിച്ചില്ല. ചിലവഴിച്ച തുക നഷ്ടമാവുകയും കർഷകരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. വേനൽക്കാലത്തും കൃഷിയിറക്കാൻ തുള്ളിനന സംവിധാനം വയലിൽ ഒരുക്കിയിട്ടുണ്ട്. അഗ്രോക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചാൽ കർഷകർക്ക് കൂടുതൽ ഉപകാരപ്രദമാകും.
Advertisement