സർക്കാർ സ്കൂളിന്റെ കളിസ്ഥലം കയ്യേറി വയോജന മന്ദിരം പണിയാനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ തീരുമാനത്തിൽ ബാലവകാശ കമ്മീഷൻ വിശദീകരണം തേടി. പത്തൊമ്പതിന് മുമ്പ് വിശദമായ റിപ്പോർട്ട് നൽകാൻ ഹോസ്ദുർഗ് ഹയര്സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയച്ചു.
സർക്കാർ സ്കൂളിന്റെ കളിസ്ഥലം സംരക്ഷകരായ നഗരസഭ തന്നെ കയ്യേറിയെന്ന മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മീഷൻ പ്രശ്നത്തിൽ ഇടപെട്ടത്. കളിസ്ഥലത്ത് കെട്ടിടം പണി തുടങ്ങിയ സാഹചര്യങ്ങൾ വിശദീകരിക്കണമെന്നാണ് കമ്മീഷന്റെ നോട്ടീസിലുള്ളത്.
അടുത്ത പത്തൊമ്പതിന് മുമ്പായി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് സ്കൂൾ പ്രിൻസിപ്പലിനോട്് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് നിർമാണമെന്ന് റവന്യു വകുപ്പ് നടത്തിയ പരിശോധനയില് കണ്ടെത്തിയിരുന്നു.തുടർന്ന് ആർ.ഡി.ഒ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. അതേ സമയം നഗരസഭ നിലപടിൽ ഉറച്ച് നിൽക്കുയാണ്. കെട്ടിത്തിന്റെ താഴത്തെ നിലയിൽ ജിംനേഷ്യവും മുകൾ നിലയിൽ വയോജന വിശ്രമ മന്ദിരവും പണിയുമെന്നാണ് നിലപാട്. ഇതിനായി മുപ്പത് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
Advertisement