കാസർകോട് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉപ്പുവെള്ളം കയറി തകരാറിലായി. റിവേഴ്സ് ഓസ്മോസിസ് പ്ലാന്റിന്റെ തകരാർ പരിഹരിച്ചെങ്കിലും ശുദ്ധജലം കിട്ടാത്തതിനെ തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ നൂറിലേറെ രോഗികൾ ബുദ്ധിമുട്ടിലായി. ഏഴ് മെഷീനുകൾ അടങ്ങുന്നതാണ് ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. ജലഅതോറിറ്റിയുടെ വെളളം ഉപയോഗിച്ചാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ജല അതോറിറ്റി വെള്ളമെടുക്കുന്ന ചന്ദ്രിഗിരി പുഴയിൽ കടല്‍ വെള്ളം കയറി. ഈ വെള്ളം പ്ലാന്റിലെത്തിയതോടെ മെഷീനുകൾ
തകരാറിലായി.
തകരാർ പരിഹരിച്ചെങ്കിലും ശുദ്ധജലം കിട്ടാത്തിനാൽ യൂണിറ്റ് തുറക്കാനായിട്ടില്ല. ഇതിനിടെ ദയനീയ അവസ്ഥ കണ്ട് സ്വകാര്യ വ്യക്തി കുടിവെള്ള ടാങ്കസൗജന്യമായി നൽകിയിട്ടുണ്ട്. ജനറൽ ആശുപത്രി പരിസരത്തെ കിണറ്റിലെ വെള്ളം ഈ ടാങ്കിലെത്തിച്ച് പ്ലാന്റ് പ്രവർത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.പ്രതിദിനം പതിനാല് പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതിന് അയ്യായരം ലിറ്റർ വെള്ളമാണ് വേണ്ടത്.
Advertisement