കരിപ്പൂർ വിമാനത്താവള റൺവേയുടെ മിനുസം കുറക്കുന്ന ജോലികൾ ആരംഭിച്ചു. മിനുസമേറിയ പുതിയ റൺവേയിൽ വിമാനങ്ങൾ തെന്നിമാറുന്നത് ഒഴിവാക്കാനാണ് ജോലി.
പുതിയ റൺവേയിലൂടെ ഒാടുബോൾ വിമാനങ്ങളുടെ ചക്രങ്ങളിൽ നിന്ന് പ്രതലത്തിൽ പറ്റിപിടിച്ച റബ്ബറിന്റെ അംശം നീക്കം ചെയ്യുകയാണ് ലക്ഷ്യം. മിനുസം വർധിച്ച് പ്രതലത്തിന്റെ ഘർഷണം കുറഞ്ഞാൽ വിമാനങ്ങള്‍ റൺവേയിൽ തെന്നി മാറാനും നിയന്ത്രണം നഷ്ടമാകാനും സാധ്യതയുണ്ട്. ചെന്നൈയിൽ നിന്നെത്തിച്ച പ്രത്യേക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് മിനുസം കുറക്കൽ.
വാഹനത്തിന്റെ മുൻഭാഗത്ത് ഘടിപ്പിച്ച യന്ത്രം റൺവേ പ്രതലത്തിലുളള റബ്ബറിന്റെ അംശം ചെത്തി നീക്കുകയാണ് ചെയ്യുക. റൺവേക്ക് കേടുപാടു സംഭവിക്കാത്ത രീതിയിലാണ് പ്രവർത്തനം. ഒരാഴ്ചകൊണ്ട് മിനുസം പൂർണമായും നീക്കും. കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർവിമാനം റൺവേയുടെ ഒാടുബോൾ ചക്രം പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച തെന്നി മാറിയിരുന്നു. മഴക്കാലത്തിനു മുൻപേ റൺവേയിലൂടെയുളള വിമാനങ്ങളുടെ യാത്ര സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.