റോഡ് വീതികൂട്ടുന്നതിനുളള ഫണ്ട് മുപ്പത്തിയൊന്നിനകം അനുവദിക്കുമെന്ന ഉറപ്പ് സർക്കാർ ലംഘിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി തീരുമാനം.
റോഡ് വീതികൂട്ടുന്നതിനായി ആറ് വർഷം മുമ്പ് 52 കോടി രൂപ അനുവദിച്ചിട്ടും ഇന്നവരെ സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാക്കിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ചിരുന്നവരെ ജനകീയ കൂട്ടായ്മയിലൂടെ അനൂകൂലമാക്കിയിട്ടും ഫണ്ടില്ലാതെ റോഡ് വികസനം ഇപ്പോഴു ഫയലിൽ ഉറങ്ങുകയാണ് ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചത്
ഈ മാസം ഇരുപതിന് നടക്കുന്ന ബഹുജന ധർണ്ണയ്ക്ക് ശേഷവും തീരുമാനമുണ്ടായില്ലെങ്കിൽ ജനകീയ പിന്തുണയോടെ റോഡ് ഉപരോധമുൾപ്പെടെയുള്ള നിയമ ലംഘന സമരങ്ങൾ ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.ജി.എസ്.നാരായണൻ അറിയിച്ചു. .റോഡ് വികസനം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് മാർച്ച് മുപ്പത്തിയൊന്നിനകം ഫണ്ട് നൽകുമെന്ന് ഉറപ്പ് പറഞ്ഞത്,പൊതുമരാമത്ത് വകുപ്പ് മന്ത്രിയെനേരിട്ട് കണ്ട് ആശങ്കയറിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
Advertisement