കോഴിക്കോട് മിഠായിത്തെരുവ് സൗന്ദര്യവൽക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക അനുമതി ലഭിച്ചതോടെ പ്രധാന നിർമാണ ജോലികൾക്ക് തുടക്കമായി. നിര്‍മാണം തുടങ്ങാന്‍ നിശ്ചയിച്ച സ്ഥലത്തെ അഴുക്കുചാല്‍ പൊളിക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന തടസം.
ബുധനാഴ്ചയാണ് മിഠായിത്തെരുവിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ നിര്‍മാണം തുടങ്ങാന്‍ നിശ്ചയിച്ച സ്ഥലത്ത് സമീപത്തെ പള്ളിയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാല്‍ അഴുക്കുചാല്‍ പൊളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥരും പള്ളി ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടത്തി. നിർമാണ ജോലികൾ പൂർത്തിയാകുന്നതു വരെ പള്ളി താൽക്കാലിക ഹാളിലേക്കു മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
ജല അതോറിറ്റിയുടെ താൽക്കാലിക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികളും ഉടന്‍ തുടങ്ങും. വ്യാപാര സ്ഥാപനങ്ങൾക്കു താൽക്കാലിക സംവിധാനത്തിലൂടെ വെള്ളം നൽകിയ ശേഷം നിലവിലെ പൈപ്പ് ലൈനുകൾ പൊളിച്ചു മാറ്റും. താൽക്കാലിക വൈദ്യുതി ലൈനിന്റെ പ്രവൃത്തി പകുതിയോളം പൂർത്തിയായി. തൂണുകൾ മുഴുവൻ നാട്ടിക്കഴിഞ്ഞു. വൈദ്യുതി ലൈനുകൾ വലിക്കുന്ന ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.
Advertisement