വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ല. മാലിന്യം കുമിഞ്ഞുകൂടിയതോടെ പ്രദേശത്ത് കൊതുക് ശല്യവും വർധിച്ചു. വേർതിരിക്കാത്ത മലിന്യങ്ങൾ നിക്ഷേപിക്കുന്നതാകട്ടെ ഓപ്പറേഷൻ തീയറ്ററിന് സമീപവും. ഒാപ്പറേഷൻ തീയറ്ററിന്റെ ചുമരിനോട് ചേർന്നാണ് ജില്ലാ ആശുപത്രിയിലെ മുഴുവൻ മാലിന്യങ്ങളും തള്ളുന്നത്. ആഹാര അവശിഷ്ടവും, സൂചിയും, മരുന്നും, കൈയുറകളും, പ്ലാസ്റ്റിക്കും എല്ലാം കൂട്ടിയിട്ടരിക്കുന്നു. ചത്ത എലിയെവരെ ഇവിടെ കാണാം. കൊതുക് ശല്യം വർധിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പുതിയ രോഗം പിടിപെടുമെന്ന ആശങ്കയിലാണ്.
മാനന്തവാടി നഗരസഭ പ്ലാസ്റ്റിക് നിയന്ത്രണ പദ്ധതികളുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് നഗരസഭാ ഓഫിസിന് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്ലാസ്റ്റിക്മല രൂപപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി മാലിന്യം നിക്ഷേപിക്കുന്നത് ഇവിടെതന്നെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധങ്ങളുണ്ടാകുമ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടയുള്ളവ ഒരുമിച്ച് കത്തിക്കും. പ്രശ്ന പരിഹാരം കാണാൻ ആരോഗ്യ വകുപ്പിനോ ജില്ലാ പഞ്ചായത്തിനോ ഇതുവരെ സാധിച്ചിട്ടില്ല.
Advertisement