അപ്രോച്ച് റോഡിന് രൂപരേഖ തയ്യാറാക്കുന്നതിന് മുമ്പ് പാലംപണി തുടങ്ങിയതായി പരാതി. പയസിനി പുഴയക്ക് കുറുകെ കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ അറാട്ട് കടവിൽ നിർമ്മിക്കുന്ന പാലം ഉപകാരപ്പെടില്ലെന്നാണ് നാട്ടുകാരുടെ പരാതി ഒരു കോടി ഇരുപത് ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിക്കുന്നത്. നാല് സ്പാനുകൾ ഉള്ള പാലത്തിന്റെ പൈലിങ് ജോലികൾക്കാണ് തുടക്കമായത്.ഒരു വർഷത്തിനകം പണികൾ പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പക്ഷേ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ രൂപരേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി
പുല്ലൂർ പെരിയ ,ബേഡഡുക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്യമാകുന്നതോടെ മലയോര മേഖലയിൽ നിന്നും ദേശീയപാതയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സ്കൂൾ കുട്ടികളുടെ യാത്ര ദുരിതവും ഇതോടെ അവസാനിക്കും. പാലം പണി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അപ്രോച്ച് റോഡിന് പണം വകയിരിത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Advertisement