മൽസ്യങ്ങൾ ചത്തുപൊങ്ങിയതിനെതുടർന്ന് മാനാഞ്ചിറയിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. സിഡബ്ള്യുആർഡിഎമ്മും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പരിശോധനക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
കോർപറേഷൻ പരിധിയിൽ 20 ഇടങ്ങളിലേക്കായി ദിനം പ്രതി അമ്പതിനായിരം ലിറ്റർ വെള്ളം മാനാഞ്ചിറയിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്.മൽസ്യങ്ങൾ ചത്തുപൊങ്ങിയതോടെ കുടിവെള്ള വിതരണത്തിനായി കോർപറേഷൻ ബദൽ സംവിധാനം ഏർപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് മൽസ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയത്.സിഡബ്ള്യുആർഡിഎം നടത്തിയ പ്രാഥമിക പരിശോധനയിൽ വെള്ളത്തിൽ മലിനീകരണമുള്ളതായി തെളിഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള രോഗമാകാം മൽസ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക വിലയിരുത്തൽ. സിഡബ്ള്യുആർഡിഎമ്മിന്റെവിശദമായ പരിശോധനാ ഫലം ലഭിച്ചാൽ കുടിവെള്ള വിതരണം പുനരാരംഭിക്കാൻ കഴിയുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.